
Showing newest posts with label IFFK. Show older posts
Showing newest posts with label IFFK. Show older posts
Sunday, December 20, 2009
കേരളത്തിന്റെ ചലച്ചിത്രോത്സവം - സമാപനം

Saturday, December 12, 2009
കേരളത്തിന്റെ ചലച്ചിത്രോത്സവത്തിനു തിരിതെളിഞ്ഞു

Sunday, December 21, 2008
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - സമാപനം

| അവാര്‍ഡുകള്‍ | |
- സുവര്‍ണ ചകോരം (മികച്ച ചിത്രം) - ‘പാര്‍ക്ക് വിയ’ (എന്‍റിക് റിവേറോ, മെക്സിക്കോ)
- രജത ചകോരം (മികച്ച സംവിധാനം) - മരിയാന റോണ്‍ഡന്‍ (‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’, വെനിസ്വേല)
- രജത ചകോരം (മികച്ച നവാഗത സംവിധാനം) - ഹുസൈന്‍ കറാബെ (‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’, തുര്‍ക്കി)
- രജത ചകോരം (പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘മച്ചാന്‍’ (ഉബേര്‍ട്ടോ പസോളിനി, ശ്രീലങ്ക)
- ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച ചിത്രം) - ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’ (മരിയാന റോണ്‍ഡന്‍, വെനിസ്വേല)
- ഫിപ്രെസി അവാര്‍ഡ് (FIPRESCI ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘മഞ്ചാടിക്കുരു’ (അഞ്ജലി മേനോന്‍, ഇന്ത്യ)
- നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത ഏഷ്യയില്‍ നിന്നുള്ള മികച്ച ചിത്രം) - ‘മൈ മെര്‍ലോണ്‍ ആന്‍ഡ് ബ്രാന്‍ഡോ’ (ഹുസൈന്‍ കറാബെ, തുര്‍ക്കി)
- നെറ്റ്പാക്ക് അവാര്‍ഡ് (നെറ്റ്പാക്ക് ജൂറി തിരഞ്ഞെടുത്ത മികച്ച മലയാള ചിത്രം) - ‘അടയാളങ്ങള്‍’ (എം.ജി. ശശി, ഇന്ത്യ)
- പ്രത്യേക ജൂറി പുരസ്കാരം (ചിത്രം) - ‘ദി എല്ലോ ഹൌസ്’ (അമോര്‍ ഹക്കാര്‍, അല്‍ജേറിയ)
- പ്രത്യേക ജൂറി പുരസ്കാരം (നവാഗത സംവിധാനം) - നന്ദിത ദാസ് (‘ഫിറാഖ്’, ഇന്ത്യ)
- ഹസന്‍കുട്ടി അവാര്‍ഡ് (മികച്ച നവാഗത ഇന്ത്യന്‍ സംവിധാനം) - അഞ്ജലി മേനോന്‍ (‘മഞ്ചാടിക്കുരു’, ഇന്ത്യ)
![]() ![]() |
![]() ![]() |
![]() ![]() |
![]() ![]() |
| കലാപരിപാടികള്‍ | |
![]() ![]() |

--
Thursday, December 18, 2008
മേളയുടെ അഞ്ചു നാളുകള്‍

| മത്സരച്ചിത്രങ്ങള്‍ | |
![]() ![]() |
![]() ![]() |
![]() ![]() |
മത്സരച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ മറ്റു ചിലത്; ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’, ‘മച്ചാന്‍’, ‘ഫെയര്‍വല്‍, ഗുള്‍സറേ’ തുടങ്ങിയവയാണ്. കുട്ടികളുടെ കാഴ്ചകളിലൂടെ വെനിസ്വേലയിലെ അഭ്യന്തരയുദ്ധങ്ങളെ നോക്കിക്കാണുകയാണ് സംവിധായിക മരിയാന റോണ്‍ഡണ്‍ ‘പോസ്റ്റ്കാര്‍ഡ്സ് ഫ്രം ലെനിന്‍ഗ്രാഡ്’ എന്ന ചിത്രത്തിലൂടെ. കഥ പറയുവാന്‍ തിരഞ്ഞെടുത്തിരിക്കുന്ന രീതിയാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. ആനിമേഷനുകളും, വിവരണങ്ങളും മറ്റും ഉപയോഗിച്ചിട്ടുള്ള ഈ ചിത്രത്തിന് ഒരു ഡോക്യുമെന്ററി സ്വഭാവമാണുള്ളത്. ഉല്‍ബര്‍ട്ടോ പസോളിനി സംവിധാനം ചെയ്തിരിക്കുന്ന ശ്രീലങ്കന്‍ ചിത്രമായ ‘മാച്ചാന്‍’ നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള ഒരു ചിത്രമാണ്. ശ്രീലങ്കന്‍ യുവത്വം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയാണ് ചിത്രത്തിന്റെ കാതല്‍.
അര്‍ഡാക് അമിര്‍കുലോവ് സംവിധാനം ചെയ്തിരിക്കുന്ന കസാഖിസ്ഥാന്‍ ചിത്രമാണ്, ‘ഫെയര്‍വെല്‍, ഗുള്‍സറേ’. ഗുള്‍സറേ എന്ന കുതിരയുടേയും, തനബയേ എന്ന കുതിരസൂക്ഷിപ്പുകാരന്റേയും കഥയാണ് സംവിധായകന്‍ ഇതിലൂടെ പറയുന്നത്. വൈകാരിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന പഴയ വിപ്ലവകാരി കൂടിയാണ് തനബയേ. എന്നാല്‍ ചില പിടിവാശികള്‍ പ്രസ്ഥാനത്തെ അയാളില്‍ നിന്നുമകറ്റുന്നു. പ്രസ്ഥാനത്തില്‍ അടിയുറച്ചു നില്‍ക്കുന്ന, എന്നാല്‍ പുതിയ ഭരണാധികാരികള്‍ നിര്‍വ്വചിക്കുന്ന പാര്‍ട്ടി പ്രമാണങ്ങളോട് യോജിപ്പില്ലാത്ത തനബയേ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഈ കാലഘട്ടത്തിലും പ്രസക്തമാണ്. മലയാളം സിനിമകളായ ‘അടയാളങ്ങള്‍’, ‘ആകാശഗോപുരം’ എന്നിവയും മത്സരവിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ടു. വിഭാഗത്തിലെ മറ്റു ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയെ തരക്കേടില്ലാത്ത ചിത്രങ്ങളായി കാണാവുന്നതാണ്.
| ലോകസിനിമ | |
![]() ![]() |
നോബല്‍ സമ്മാനജേതാവ് ഷൂസെ സരമാഗാവോ എഴുതിയ ‘ബ്ലൈന്‍ഡ്‌നെസ്’ എന്ന നോവലിന്റെ അതേ പേരിലുള്ള സിനിമയും പ്രേക്ഷകരെ ആകര്‍ഷിച്ചു. ഫെര്‍നാന്‍ഡോ മെരിലെസാണ് ചിത്രത്തിന്റെ സംവിധായകന്‍. വൈദ്യശാസ്ത്രത്തിന് അജ്ഞാതമായ ഏതോ കാരണത്താല്‍ ഒരു നഗരത്തിലെ എല്ലാവരുടേയും കണ്ണുകളില്‍ വെളിച്ചം നിറഞ്ഞ് ഒന്നും കാണുവാന്‍ കഴിയാത്ത അവസ്ഥയിലാവുന്നു. രോഗം ബാധിച്ചവരെ ഒരു പ്രത്യേക കെട്ടിടത്തില്‍ തടവുകാരാക്കുന്നു. വിവേചനങ്ങളില്ലാത്ത മറ്റൊരു ലോകമാണവിടെ. എന്നാല്‍ അധികാരത്തിനു വേണ്ടിയുള്ള മനുഷ്യന്റെ ചോദനകള്‍ക്ക് അന്ധതയും ഒരു തടസമാവുന്നില്ല.
![]() ![]() |
സാമ്പത്തികമാന്ദ്യത്താല്‍ തൊഴിലാളികള്‍ പിരിച്ചുവിടപ്പെടുന്നു. അത്തരത്തില്‍ ജോലി നഷ്ടപ്പെട്ട റൂയി സസാക്കിയുടേയും, കുടുംബത്തിന്റേയും കഥയാണ് ‘ടോകിയോ സൊനാറ്റ’. ജോലി നഷ്ടപ്പെടുന്നതോടെ അയാളെ ഭാര്യയും, മക്കളും വകവെയ്ക്കാതെയാവുന്നു. കുടുംബം തകര്‍ച്ചയുടെ വക്കിലെത്തുന്നെങ്കിലും, പുതിയൊരു തുടക്കമെന്ന പ്ര്തീക്ഷയോടെയാണ് ചിത്രം അവസാനിക്കുന്നത്. ശ്രീലങ്കന്‍ ചിത്രമായ ‘ആകാശകുസു’മാണ് എടുത്തു പറയേണ്ട മറ്റൊരു ചിത്രം. കഴിഞ്ഞകാലത്തെ പ്രശസ്തയായ സിനിമാനായക നടി സന്ധ്യാറാണി ഇന്ന് തിരക്കുകളില്‍ നിന്നകന്ന് കഴിയുകയാണ്. ദിവസങ്ങള്‍ നീളുന്ന സഹശയനത്തിന് ഇന്നത്തെ തലമുറയിലെ നടീനടന്മാര്‍ ആശ്രയിക്കുന്നത് ഇവരുടെ വീടാണ്. കുടുംബവും, ജീവിതവും മറന്ന് അഭിനയരംഗത്ത് പ്രവര്‍ത്തിക്കുന്ന നടിമാര്‍ക്ക് പൊതുവേദികളിലും, സിനിമയിലും സദാചാരത്തിന്റെ മൂടുപടം അണിയേണ്ടി വരുന്നു. നടിമാരുടെ ഈ ആത്മസംഘര്‍ഷങ്ങളാണ് സിനിമയ്ക്ക് വിഷയമാവുന്നത്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മാലിനി ഫൊന്‍സേകയുടെ അഭിനയവും ശ്രദ്ധേയമായിരുന്നു.
| മറ്റു വിശേഷങ്ങള്‍ | |
ആദ്യമായി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ പരീക്ഷിക്കപ്പെട്ട മേളയാണ് ഈ വര്‍ഷത്തേത്. ഡെലിഗേറ്റുകള്‍ക്ക് തിരക്കുകൂട്ടാതെ തിയേറ്ററിനുള്ളില്‍ പ്രവേശിക്കുവാനും, ഒരു തിയേറ്ററില്‍ നിന്നും അടുത്തതിലേക്കെത്തുവാന്‍ സാവകാശം ലഭിക്കുന്നതിനും റിസര്‍വേഷന്‍ സഹായിക്കുന്നുണ്ട്. ഇപ്പോഴത്തെ സംവിധാനത്തിനുള്ള ന്യൂനതകള്‍ പരിഹരിക്കുവാന്‍ കഴിഞ്ഞാല്‍, റിസര്‍വ്വേഷന്‍ സംവിധാനം ചലച്ചിത്രാസ്വാദകര്‍ക്ക് ഏറെ സഹായകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുനോറോളം ചിത്രങ്ങള്‍ പ്രദര്‍ശിക്കപ്പെടുന്ന മേളയില്‍ ഒരു ഡെലിഗേറ്റിന് കാണുവാന്‍ സാധിക്കുന്നത് ഏറിയാല്‍ മുപ്പത്തിയഞ്ച് ചിത്രങ്ങള്‍ മാത്രമാണ്. ചിത്രങ്ങളുടെ എണ്ണം കുറച്ച്, ആവര്‍ത്തനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക എന്നതും തിരക്കു കുറയ്ക്കുവാന്‍ സ്വീകരിക്കാവുന്ന ഒരു മാര്‍ഗമാണ്.

Description: International Film Festival of Kerala 2008, 13th IFFK; First five days of the festival, a report. A brief review on films screened in competition section and world cinema section. Competition Films: Refugee (Dir: Reis Celik), My Marlon and Brando (Dir: Huseyin Karabey), The Yellow House (Dir: Amor Hakkar), Farewell Gulsary (Dir: Ardak Amirkulov), Parque Vía (Dir: Enrique Rivero), Dreams of Dust (Dir: Laurent Salgues), Hafez (Dir: Abolfazl Jalili), The Photograph (Dir: Nan Achnas), Machan (Dir: Uberto Pasolini), Postcards from Leningrad (Dir: Mariana Rondon), Firaaq (Dir: Nandita Das), Gulabi Talkies (Dir: Girish Kasarvalli), Castles in the Air (Dir: K.P. Kumaran), The Imprints (Dir: M.G. Sasi). A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--
Saturday, December 13, 2008
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം'08 - ഉദ്ഘാടനം

![]() ![]() |
![]() ![]() |
![]() ![]() |
| ഉദ്ഘാടന ചലച്ചിത്രം | |
![]() ![]() |
അബു ലൈല എന്ന ടാക്സി ഡ്രൈവര്‍ അഭിമുഖീകരിക്കുന്ന വിവിധ സന്ദര്‍ഭങ്ങളിലൂടെ പാലസ്തീനിലെ സാധാരണക്കാരുടെ ജീവിതം പ്രേക്ഷകര്‍ക്കു മുന്നില്‍ തുറന്നു കാട്ടുകയാണ് സംവിധായകന്‍. നിയമത്തെ കര്‍ശനമായി പിന്തുടരണം എന്ന നിര്‍ബന്ധബുദ്ധിയുള്ള ഒരാളായാണ് അബുവിനെ സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലമുണ്ടാകുന്ന ചില തമാശകളും ചിത്രത്തിനു ജീവന്‍ നല്‍കുന്നു. കാറില്‍ യാത്ര ചെയ്യുവാനെത്തുന്ന ഒരാള്‍ക്ക് മിനിസ്ട്രി ഓഫ് ജസ്റ്റിസ് എന്നൊരു സംവിധാനം രാജ്യത്ത് ഉണ്ടെന്നറിയുന്നത് തന്നെ ഒരു അത്ഭുതമായിരുന്നു. തോക്കുമായി തന്റെ കാറില്‍ യാത്രക്കാരെ പ്രവേശിപ്പിക്കില്ലെന്ന് പറയുന്ന അബുവിനോട് യാത്രക്കാരന്റെ ചോദ്യം; “ജനങ്ങളില്‍ പകുതിപ്പേര്‍ തോക്കുമായി സഞ്ചരിക്കുന്നു, മറ്റു പകുതിക്കാവട്ടെ ടാക്സി പിടിക്കുവാനുള്ള പണവുമില്ല, താങ്കളെങ്ങിനെ ടാക്സിയോടിച്ച് ജീവിക്കുന്നു?” എന്നാണ്. രാഷ്ട്രീയ അന്തരീക്ഷം ഒഴിച്ചു നിര്‍ത്തിയാല്‍, ചിത്രത്തിലെ പലതും ഇവിടെയും സ്ഥിരം നടക്കുന്നതു തന്നെയല്ലേ എന്നു തോന്നും. ഒരുപക്ഷെ, പ്രേക്ഷകരോട് വളരെ നന്നായി ചിത്രത്തിന് സംവേദിക്കുവാന്‍ കഴിഞ്ഞതിന്റെ കാര്യവും ഇതു തന്നെയാവും.

Description: International Film Festival of Kerala 2008, 13th IFFK; Opening (Inaugural) Ceremony at Nisagandhi Auditorium, Thiruvananthapuram (Trivandrum), Keralam (Kerala). Chief Minister V.S. Achuthanandan inaugurated the festival by lighting the ceremonial lamp. Opening Film: Palastinian Film Laila's Birthday (Eid milad Laila), Dir: Rashid Masharawi. A report by Hareesh N. Nampootihri aka Haree | ഹരീ for Chithravishesham (Chitravishesham) blog.
--
Thursday, December 11, 2008
അന്താരാഷ്ട്ര ചലച്ചിത്രോത്സവം, കേരളം 2008

| IFFK ജൂറി | |
ആഫ്രിക്കന്‍ രാജ്യമായ ബുര്‍കിന ഫാസോയില്‍ നിന്നുള്ള സംവിധായകന്‍ ഇഡ്രിസ ഒയ്ഡ്രാഗോ(Idrissa Ouedraogo) യാണ് ജൂറി ചെയര്‍മാന്‍. ജൂറി വിഭാഗത്തില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളായ Yaaba [Grandmother] (1989), Tilaï [The Law] (1990), Samba Traoré (1993), Kini and Adams (1997) എന്നിവ പ്രദര്‍ശിപ്പിക്കും.
ബ്രസീലിയന്‍ സംവിധായിക ലൂസിയ മുറാറ്റ് (Lucia Murat), ഇറാനില്‍ നിന്നുള്ള സമീറ മക്മല്‍ബഫ് (Samira Makhmalbaf), മറാത്തി സംവിധായകന്‍ ജബ്ബാര്‍ പട്ടേല് (Jabbar Patel), റഷ്യന്‍ സംവിധായിക സിറ്റോറ അലീവ (Sitora Alieva) തുടങ്ങിയവരാണ് ജൂറിയിലെ മറ്റംഗങ്ങള്‍. സമീറ മക്മല്‍ബഫ് സംവിധാനം ചെയ്ത Blackboards (2000), At Five in the Afternoon (2003), Two Legged Horse [Asbe du-pa] (2008) എന്നിവയും ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനായുണ്ട്.| മത്സരവിഭാഗം ചിത്രങ്ങള്‍ | |
- Refugee [Mülteci] (106 min / Turkish-German-Kurdish / 2007)
Dir: Reis Celik - My Marlon and Brando [Gitmek: Benim Marlon ve Brandom] (92 min / Turkey / 2008)
Dir: Huseyin Karabey - The Yellow House [La Maison Jaune] (84 min / Algeria, France / 2008)
Dir: Amor Hakkar - Farewell Gulsary [Proshai Gulsary] (102 min / Kazhakstan / 2008)
Dir: Ardak Amirkulov - Parque Vía (86 min / Mexico / 2008)
Dir: Enrique Rivero - Dreams of Dust [Reves De Poussieres] (86 min / Burkino Faso, France / 2007)
Dir: Laurent Salgues - Hafez (98 min / Iran, Japan / 2007)
Dir: Abolfazl Jalili - The Photograph (94 min / Indonesia / 2007)
Dir: Nan Achnas - Machan (109 min / Sri Lanka, Germany / 2008)
Dir: Uberto Pasolini - Postcards from Leningrad [Postales de Leningrado] (90min / Venezuela / 2008)
Dir: Mariana Rondon - Firaaq (101 min / Hindi / 2008) (Home-page)
Dir: Nandita Das - Gulabi Talkies (125 min / Kannada / 2007)
Dir: Girish Kasarvalli - Castles in the Air [ആകാശഗോപുരം] (106 min / Malayalam / 2007)
Dir: K.P. Kumaran - The Imprints [അടയാളങ്ങള്‍] (99 min / Malayalam / 2007)
Dir: M.G. Sasi
| ഔദ്യോഗിക വെബ് സൈറ്റുകള്‍ | |
• IFFK Wiki

Description: 13th International Film Festival of Kerala, Thiruvananthapuram (Trivandrum), Keralam (Kerala); 12th - 19th December 2008, 13th IFFK, IFFK 2008. Jury Chairman: Idrissa Ouedraogo; Jury Members: Lucia Murat, Samira Makhmalbaf, Jabbar Patel, Sitora Alieva; Jury Films, Competition Films. General details and information. Official Web-site. Article by Hareesh N. Nampoohtiri aka Haree | ഹരീ for Chithravishesham (Chitravishesham).
--
Saturday, December 22, 2007
മേളയിലെ സിനിമകള്‍ (ഭാഗം മൂന്ന്)

പന്ത്രണ്ടാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മത്സരവിഭാഗം, ലോകസിനിമ വിഭാഗം എന്നിവയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളുടെ വിശേഷങ്ങള്‍ ഇവിടെ പങ്കുവെച്ചു കഴിഞ്ഞു (ഒന്നാം ഭാഗം, രണ്ടാം ഭാഗം). മറ്റു വിഭാഗങ്ങളിലെ സിനിമകളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. വളരെ കുറച്ചു സിനിമകള്‍ മാത്രമാണ് മറ്റുവിഭാഗങ്ങളില്‍ കാണുവാന്‍ സാധിച്ചത്, അതിന്റെ കുറവ് ഈ വിഭാഗങ്ങളെക്കുറിച്ചെഴുതിയിരിക്കുന്നതിലുണ്ടാവും. കൂടുതല്‍ ചിത്രങ്ങള്‍ കണ്ടവര്‍, ഇവിടെ അവയെക്കുറിച്ച് പറയുമെന്നു കരുതുന്നു.
സമകാലീന മലയാളം സിനിമകളുടെ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളില്‍ മിക്കവയും മേളയിലല്ലാതെ കണ്ടവയായിരുന്നു. ‘എ.കെ.ജി’, ‘തനിയെ’, ‘നോട്ട്‌ബുക്ക്’, ‘കയ്യൊപ്പ്’, ‘ഒരേ കടല്’, ‘തകരച്ചെണ്ട’ എന്നിവയെക്കുറിച്ച് ഇതിനുമുന്‍പ് ചിത്രവിശേഷത്തില്‍ എഴുതിയിട്ടുള്ളത് നോക്കുമല്ലോ. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘രാത്രിമഴ’ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടുവെങ്കിലും കാണുവാന്‍ കഴിഞ്ഞില്ല. രണ്ടായിരത്തിയാറിലെ മികച്ച സംവിധായകനുള്‍പ്പടെ അഞ്ചവാര്‍ഡുകള്‍ നേടിയ ‘രാത്രിമഴ’, രണ്ടായിരത്തിയേഴ് അവസാനമായിട്ടും എന്തുകൊണ്ടാണ് ഇതുവരെ തിയേറ്ററുകളില്‍ റിലീസ് ചെയ്യാത്തതെന്നറിയില്ല. മുരളി നായര്‍ സംവിധാനം ചെയ്ത ‘ഉണ്ണി’ എന്ന ചലച്ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറഞ്ഞു കേള്‍ക്കുക പോലുമുണ്ടായില്ല.
സമകാലീന ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളില്‍ ‘മനോരമ, സിക്സ് ഫീറ്റ് അണ്ടര്‍’ എന്ന ചിത്രം മാത്രമാണ് കാണുവാന്‍ സാധിച്ചത്. മേളയില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകളില്‍; ഇന്ത്യന്‍ സിനിമകള്‍ കണ്ടു തുടങ്ങുമ്പോള്‍, അഭിനയത്തെയും വിലയിരുത്തേണ്ടി വരുന്നു. എന്തുകൊണ്ടാണിതെന്നറിയില്ല, പലപ്പോഴും ഇന്ത്യന്‍ സിനിമകളിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ അപക്വമായ അഭിനയം കാഴ്ചവെയ്ക്കാറുണ്ട്. വിദേശസിനിമകളില്‍ അഭിനയം മോശമാവുക എന്നൊരു കാര്യം സാധാരണയായി കാണാറുമില്ല. ‘മനോരമ, സിക്സ് ഫീറ്റ് അണ്ടറി’ന്റെ കാര്യം പറയുകയാണെങ്കില്‍, സത്യവീര്‍ എന്ന അപസര്‍പ്പക കഥാകൃത്തിനെ അവതരിപ്പിച്ച അഭയ് ഡിയോളിന്റെ അഭിനയം അത്ര മികച്ചതായി തോന്നിയില്ല. വ്യത്യസ്തമായ ഒരു പ്രമേയമാണ് ചിത്രത്തിലേത് എന്നതുമാത്രമാണ് ആകെയുള്ള ഒരാശ്വാസം. തിരക്കഥയും സംവിധാനവും ചിത്രീകരണവും നന്നെന്നു പറയുവാനില്ല. ഇത്രയധികം വലിച്ചുനീട്ടി കൈകാര്യം ചെയ്യേണ്ട ഒരു പ്രമേയമായിരുന്നില്ല ഇതിന്റേത്. വളരെ വേഗത്തില്‍, മിതമായി പറഞ്ഞിരുന്നെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാക്കാമായിരുന്നു ഈ ചിത്രം.
മേളയിലെ ഷോര്‍ട്ട് ഫിലിം വിഭാഗം, കണ്ടതത്രയും വെച്ച്, നല്ല നിലവാരം പുലര്‍ത്തി. ഷോര്‍ട്ട് ഫിലിം കാണുവാനായി കയറാറില്ല, അതിനൊപ്പം പ്രദര്‍ശിപ്പിക്കുന്ന സിനിമ നന്നെന്നു തോന്നുന്നെങ്കില്‍, ഷോര്‍ട്ട് ഫിലിം കൂടി കാണുവാന്‍ കഴിയുന്നു എന്നുമാത്രം. എന്നാല്‍ നാല് ഷോര്‍ട്ട് ഫിലിം കണ്ടു കഴിഞ്ഞപ്പോള്‍ തോന്നി, എല്ലാ ചിത്രങ്ങള്‍ക്കുമൊപ്പം ഷോര്‍ട്ട് ഫിലിമുകള്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന്, ആവര്‍ത്തനവുമാവാം. ഗ്രീസില്‍ നിന്നുള്ള ‘ഷോടൈം’ വ്യത്യസ്തമായ അവതരണശൈലികൊണ്ടും, പ്രതിപാദ്യം കൊണ്ടും ശ്രദ്ധ നേടിയ ഒന്നാണ്. ടെലിവിഷന്‍ എന്ന മാധ്യമത്തിന്റെ സ്വാധീനത്താല്‍ വ്യക്തികളെങ്ങിനെ ജീവിതം മറക്കുന്നു എന്നാണ് ഈ ഹൃസ്വചിത്രം കാട്ടിത്തരുന്നത്. മെക്സിക്കന്‍ ചിത്രമായ ‘ഡിസ്റ്റിംഗ്വിഷിംഗ് ഫീച്ചേഴ്സാ’ണ് ശ്രദ്ധേയമായ മറ്റൊന്ന്. കാണാതാവുന്ന മകനെത്തേടിയിറങ്ങുന്ന ഒരമ്മയുടെ കഥയാണിത്. മോര്‍ച്ചറിയില്‍ ശവശരീരങ്ങള്‍ക്കിടയില്‍ പരതുമ്പോള്‍, മകന്റെ പാദങ്ങള്‍ കണ്ടാണ് അതു തന്റെ മകനല്ല എന്നു തിരിച്ചറിയുന്നത്. പക്ഷെ അമ്മയ്ക്ക് തെറ്റുപറ്റുന്നു. അവര്‍ തിരച്ചില്‍ തുടരുന്നു, മോര്‍ച്ചറിയിലാക്കപ്പെട്ട മകനുവേണ്ടി!ഇന്ത്യയില്‍ നിന്നുള്ള ‘എ മിസ്സിംഗ് ഷോട്ട് ഫ്രം ലൈഫ്’, ‘ദി ലോസ്റ്റ് റയിന്‍ബോ’ എന്നിവയും ശ്രദ്ധനേടി. അന്ധനായ ഒരാള്‍ തന്റെ സുഹൃത്തിനെ കാണുവാനായി മുറിയിലെത്തുന്നു. ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് തിരികെയെത്തുന്നില്ല. അന്ധന്‍ തിരിച്ചുപോവുന്നു. സത്യത്തില്‍ സുഹൃത്ത് അതേ മുറിയില്‍ തൂങ്ങിമരിച്ചിരിക്കുകയാണ്. അന്ധത്വമില്ലെങ്കിലും, നമ്മുടെ ചുറ്റുമുള്ളവരെ കാണുവാന്‍ മറക്കുന്ന നമ്മളെത്തന്നെയാണ് ആ അന്ധനില്‍ കാണുവാന്‍ സാധിക്കുന്നത്. കുട്ടിക്കാലത്ത് വഴക്കുകൂടിയിരുന്ന ചേട്ടനും അനുജനും അവരുടെ ഭാര്യമാരുമായി ജനിച്ചുവളര്‍ന്ന ഗ്രാമത്തിലേക്ക് തിരികെയെത്തുന്ന കഥയാണ് ‘ദി ലാസ്റ്റ് റയിന്‍ബോ’. കുട്ടിക്കാലം അനിയന്റെ ഓര്‍മ്മകളിലൂടെ തെളിയുന്നു, ഒടുവില്‍ ചേട്ടനില്‍ നിന്നും എടുത്തുമാറ്റിയൊളിപ്പിച്ച കണ്ണാടിച്ചെപ്പ്, ചേട്ടന്റെ മകനു നല്‍കി അനുജന്‍ കടം വീട്ടുന്നു.
ജിറി മെന്‍സല്‍, പെദ്രോ അല്‍മദോവര്‍, ഇം ക്വോണ്‍-തയേക് എന്നിവരുടെ റിട്രോസ്പെക്ടീവ് വിഭാഗത്തില്‍ ഉള്‍പ്പെട്ട മൂന്നു ചിത്രങ്ങള്‍ കാണുവാന്‍ സാധിച്ചു. ജിറി മെന്‍സലിന്റെ ‘ദി എന്‍ഡ് ഓഫ് ഓള്‍ഡ് ടൈംസ്’ എന്ന ചിത്രം നര്‍മ്മത്തിന് മുന്‍തൂക്കം നല്‍കി അവതരിപ്പിച്ചിരിക്കുന്ന ഒരു കഥയാണ്. കാര്യമായൊന്നും ചിത്രത്തിലില്ലെങ്കിലും, രസകരമായി അവതരിപ്പിച്ചിരിക്കുന്നതിനാല്‍ ആകര്‍ഷകമായിത്തോന്നി. ജിറി മെന്‍സലിന്റെ തന്നെ ‘ഐ സേര്‍വ്ഡ് ദി കിംഗ് ഓഫ് ഇംഗ്ലണ്ട്’ എന്ന ചിത്രം കാണുവാന്‍ സാധിച്ചില്ലെങ്കിലും, നല്ല അഭിപ്രായമാണ് പറഞ്ഞുകേട്ടത്. ‘വോള്‍വര്‍’ എന്ന ചിത്രത്തിലൂടെ, കഴിഞ്ഞ മേളയില്‍ ശ്രദ്ധേയനായ സംവിധായകനാണ് പെദ്രോ അല്‍മദോവര്‍. ‘വോള്‍വര്‍’ ഈ മേളയിലും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പെദ്രോയുടെ ‘ടാക്ക് ടു ഹെര്‍’ എന്ന ചിത്രമാണ് ഈ മേളയില്‍ കണ്ടത്. എന്നാല്‍ ചിത്രം നിരാശപ്പെടുത്തി. പ്രമേയം കുഴപ്പമില്ലെന്നു തോന്നിയെങ്കിലും, ‘വോള്‍വര്‍’ എടുത്ത സംവിധായകന്റേതാണ് ഈ ചിത്രമെന്ന് പറയുക പ്രയാസം.
ഇം ക്വാണ-തയേക്കിന്റെ ‘ഫെസ്റ്റിവല്‍’ എന്ന ചിത്രം, ഒരു കഥാകൃത്തിന്റെ കഥയാണ്. കഥാകൃത്തിന്റെ അമ്മ മരണശയ്യയിലാണ്. അമ്മയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അടങ്ങുന്ന ഒരു ബാലസാഹിത്യകൃതിയുടെ രചനയിലാണയാള്‍. തന്റെ യൌവനം ചെറുമകള്‍ക്കു ദാനം നല്‍കി, ശൈശവത്തിലേക്ക് തിരിച്ചുപോയി ഒടുവില്‍ മരണപ്പെടുന്ന അമ്മയെക്കുറിച്ചാണ് കഥ. കൊറിയന്‍ രീതിയില്‍ മരിച്ചവര്‍ക്ക് നല്‍കുന്ന ശിശ്രൂഷയും മരണാനന്തര ചടങ്ങുകളുമെല്ലാം വിസ്തരിച്ചു കാണിച്ച് വല്ലാതെ മുഷിപ്പിച്ചു ഈ ചിത്രം. മിതമായി പറഞ്ഞിരുന്നെങ്കില്‍ നന്നാക്കാമായിരുന്ന ഒന്നായിത്തോന്നി ഈ ചിത്രവും.ജൂറി ചിത്രങ്ങള്‍, ലാറ്റിനമേരിക്കന്‍ സ്ത്രീസിനിമകള്‍, ഫ്രഞ്ച് ചിത്രങ്ങള്‍, ആന്തോളജി വിഭാഗത്തില്‍ പ്രദര്‍ശിക്കപ്പെട്ട സിനിമകള്‍, കരീബിയന്‍ സിനിമകള്‍, ഹോമേജ്: ബര്‍ഗ്മാന്‍, ഹോമേജ്: ആന്റോണ്യോണി, ഹോമേജ്: ഇസ്റ്റ്വാന്‍ ഗ്വാല്‍, ഹോമേജ്: എഡ്വേര്‍ഡ് യാംഗ്, ഹോമേജ്: കെ.കെ. മഹാജന്‍, ഡോക്യുമെന്ററികള്‍ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളൊന്നും തന്നെ കാണുവാന്‍ സാധിച്ചില്ല. ബര്‍ഗ്മാന്റെ ‘സെവന്‍ത് സീല്‍’ കാണുവാന്‍ രണ്ടുപ്രാവശ്യം തിയ്യേറ്ററിലെത്തിയെങ്കിലും, രണ്ടു തവണയും ഷെഡ്യൂള്‍ വ്യത്യാസപ്പെടുത്തി ഫെസ്റ്റിവല്‍ അധികൃതര്‍ പറ്റിച്ചു. മിഗ്വില്‍ ലിറ്റിന്റെ ‘ലാസ്റ്റ് മൂണ്‍’ സമയക്കുറവുമൂലം കാണുവാന്‍ സാധിച്ചതുമില്ല. പി. ഭാസ്കരന്റെ റിട്രോസ്പെക്ടീവ്‍, സി.വി. ശ്രീരാമന്റെ ഹോമേജ് എന്നീ വിഭാഗങ്ങളിലുള്ള ചിത്രങ്ങള്‍ മേളയില്‍ കണ്ടില്ലെങ്കിലും അല്ലാതെ കണ്ടിട്ടുള്ളവയാണ്. നീലക്കുയിലും, ഇരുട്ടിന്റെ ആത്മാവും, പൊന്തന്‍മാടയും, വാസ്‌തുഹാരയും മറ്റുമാണ് ഈ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരുന്നത്.
നൂറ്റിയെഴുപത്തഞ്ചോളം ചിത്രങ്ങളാണ് മേളയില്‍ ആകെ പ്രദര്‍ശിക്കപ്പെട്ടത്. ഒരു പ്രേക്ഷകന് ഇത്രയും ദിവസത്തില്‍ കണ്ടു തീര്‍ക്കാവുന്ന ചിത്രങ്ങളാവട്ടെ മുപ്പത്-മുപ്പത്തിയഞ്ചെണ്ണം മാത്രവും! അടുത്ത മേളമുതല്‍, വിഭാഗങ്ങളും ചിത്രങ്ങളും കുറച്ച്, ഓരോ ചിത്രവും കൂടുതല്‍ പ്രാവശ്യം കാണിക്കുന്നതാവും അഭികാമ്യം. അങ്ങിനെയല്ലെങ്കില്‍ ഒരു പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണമായ പ്രയോജനം മേളകൊണ്ട് ഉണ്ടാവുമെന്നു തോന്നുന്നില്ല. ഓപ്പണ്‍ ഫോറത്തിലും മറ്റും പങ്കെടുക്കുവാനോ, എന്തിന് ഫെസ്റ്റിവല്‍ ബുക്ക് മുഴുവനായി ഒന്നോടിച്ചു നോക്കുവാനോ പോലുമുള്ള സമയം മേളയ്ക്കിടയില്‍ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നില്ല. ഓരോരുത്തരും പറഞ്ഞുകേള്‍ക്കുന്ന ചിത്രങ്ങള്‍ക്ക് ഓടിക്കയറുക എന്ന രീതിയാണ് പൊതുവില്‍ എല്ലാവരും തുടരുന്നത്. കൂടുതല്‍ പ്രാവശ്യം ഓരോ ചിത്രവും കാണിക്കുന്നതുവഴി, വ്യത്യസ്തരീതികളിലുള്ള വിവിധ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് കാണുവാന്‍ സാധിക്കുന്നു. ചിത്രങ്ങളുടെ എണ്ണത്തിലോ, വിഭാഗങ്ങളുടെ പെരുപ്പത്തിലോ അല്ല കാര്യം എന്നു മനസിലാക്കി, ഫെസ്റ്റിവല്‍ അധികൃതര്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഗുണകരമായ രീതിയില്‍ മേള സംഘടിപ്പിക്കുമെന്നു കരുതാം.
Keywords: Films Screened, 12th International Film Festival of Kerala 2007, IFFK, IFFK'07, Thiruvananthapuram, December, Keralam, Rathrimazha, Manorama Six Feet Under, Distinguishing Features, Showtime, A Missing Shot from Life, The Last Rainbow, Jiri Menzel, Pedro Almadovar, Im Kwon-taek, Festival, Volver, Talk to Her, The End of Old Times, I Served the King of England, P. Bhaskaran, Homage, Retrospective, Short Films, Documentaries.
--
Wednesday, December 19, 2007
മേളയിലെ സിനിമകള്‍ (ഭാഗം രണ്ട്)

മേളയിലെ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ച് കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞുവല്ലോ. മേളയിലെ ലോകസിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമകളെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍ മേളകളില്‍ പ്രദര്‍ശിക്കപ്പെട്ട; ‘ഓള്‍ഗ’പോലെയോ, ‘ഗുഡ്ബൈ ലെനിന്‍’പോലെയോ, ‘സ്പ്രിംഗ്, സമ്മര്‍, ആട്ടം, വിന്റര്‍ ആന്‍ഡ് സ്പ്രിംഗ്‍’, ‘ദി വയലിന്‍’പോലെയോ മനസില്‍ തങ്ങി നില്‍ക്കുന്ന ചിത്രങ്ങളൊന്നും തന്നെ ഈ മേളയില്‍ പ്രദര്‍ശിക്കപ്പെട്ടില്ലെങ്കിലും; വേറിട്ടു നില്‍ക്കുന്ന ഒരുപിടി ചിത്രങ്ങള്‍ ഈ മേളയുടേയും ജീവനായി ഉണ്ടായിരുന്നു.
ലോകസിനിമ
കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ റൊമേനിയന്‍ ചലച്ചിത്രമായ ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’ ആയിരുന്നു ഈ വിഭാഗത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രം. ക്രിസ്റ്റ്യന്‍ മുംഗ്യുവാണ് ഇതിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 1987 കാലഘട്ടത്തിലെ കമ്മ്യൂണിസ്റ്റ് റൊമേനിയയിലാണ് കഥ നടക്കുന്നത്. ഉറ്റസുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികള്‍, അവരൊരുമിച്ചാണ് പഠിക്കുന്നതും ഹോസ്റ്റലില്‍ കഴിയുന്നതും. അവരിലൊരാള്‍ പ്രതീക്ഷിക്കാതെ ഗര്‍ഭിണിയാവുന്നു. നിയമാനുസൃതമായി ഗര്‍ഭഛിദ്രം നടത്താവുന്ന അവസ്ഥ പിന്നിടുകയും ചെയ്തു കഴിഞ്ഞു. കൂട്ടുകാരിയെ സഹായിക്കുവാന്‍ ശ്രമിക്കുകയാണ് ഒട്ടീലിയ എന്നു പേരുള്ള രണ്ടാമത്തെയാള്‍. ഗര്‍ഭഛിദ്രം നടത്തുവാനെത്തുന്നയാള്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത് അവരുടെ ശരീരമാണ്.
പ്രേക്ഷകരെ മാനസികമായി വല്ലാതെ അലോസരപ്പെടുത്തുന്ന ഒന്നിലേറെ സന്ദര്‍ഭങ്ങള്‍ സിനിമയിലുണ്ട്. കൂട്ടുകാരി ഗര്‍ഭഛിദ്രത്തിനു വിധേയയായി ഹോട്ടലില്‍ കിടക്കുമ്പോള്‍, ഒട്ടീലിയ കാമുകന്റെ വീട്ടില്‍, കാമുകന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് നടുവിലാണ്. അവിടെ ഒട്ടീലിയ അനുഭവിക്കുന്ന മാനസികസംഘര്‍ഷം ഒട്ടും കുറയാതെ പ്രേക്ഷകനിലെത്തിക്കുന്നതില്‍ സംവിധായകനും, ഒട്ടീലിയയായി അഭിനയിച്ച അഭിനേത്രിയും വിജയിച്ചിരിക്കുന്നു. ‘നോട്ട്‌ബുക്ക്’എന്ന മലയാളം സിനിമയും പിന്തുടരുന്നത് ഏകദേശം ഇതേ കഥാതന്തുവാണെങ്കിലും, യുക്തിസഹമായി തിരക്കഥയൊരുക്കുന്നതില്‍ ‘നോട്ട്‌ബുക്കി’ന്റെ അണിയറപ്രവര്‍ത്തകള്‍ പരാജയപ്പെട്ടു. അതിലൂടെ കടന്നുപോവുന്ന പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന മാനസികസമ്മര്‍ദ്ദം പ്രേക്ഷകര്‍ക്ക് പൂര്‍ണ്ണമായി അനുഭവവേദ്യമായതുമില്ല. അപ്രതീക്ഷിതമായ ക്ലൈമാക്സോ, ആഴത്തിലുള്ള കഥയോ ഇല്ലാതിരുന്നിട്ടു കൂടി ‘4 മന്ത്സ്, 3 വീക്ക്സ് ആന്‍ഡ് 2 ഡേയ്സ്’ വിജയിക്കുന്നത്, വിഷയം അവതരിപ്പിച്ചിരിക്കുന്നതിലെ ആത്മാര്‍ത്ഥതയിലൂടെയാണ്. ഒട്ടീലിയയുടെ ഒരു ദിവസമാണ് ചിത്രത്തില്‍ നാം കാണുന്നതെങ്കിലും, അവളുടെ ജീവിതം മുഴുവനും കണ്ട ഒരു പ്രതീതിയാണ് സിനിമകഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന് ലഭിക്കുക, അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും.മേളയിലധികമൊന്നും ശ്രദ്ധനേടിയില്ലെങ്കിലും, വളരെ നല്ല ചിത്രമായി തോന്നിയ ഒന്നായിരുന്നു പോളണ്ടില്‍ നിന്നുള്ള ‘ബിക്കോസ് ഓഫ് ലവ്’. റയില്‍വേ സ്റ്റേഷനില്‍ ഗിറ്റാര്‍ വായിച്ചു തുടങ്ങി, അറിയപ്പെടുന്ന ഒരു സംഗീതജ്ഞനായി മാറിയ ഒരാള്‍, താന്റെ ആദ്യകാലാവസ്ഥയ്ക്കു സമാനമായി റയില്‍വേ സ്റ്റേഷനില്‍ കഴിയുന്ന ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടുന്നു. അവര്‍ തമ്മില്‍ പ്രണയമുണ്ട്, പക്ഷെ അവര്‍ പ്രണയിക്കുന്നത് വ്യത്യസ്തമായൊരു രീതിയിലാണ്. ആത്മീയതയിലേക്ക് ഒളിച്ചോടുവാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍, പെണ്‍കുട്ടി യേശുവെന്നാല്‍ അയാളായിക്കണ്ട്, യേശുവിന്റെ മണവാട്ടിയാകുവാന്‍ യത്നിക്കുകയാണ്. ഒടുവില്‍ ഒരുവര്‍ഷത്തിനു ശേഷം തന്റെയടുത്തെത്താമെന്നു പറയുന്ന അവളെയും കാത്ത് അയാളിരിക്കുന്നു. സിനിമയുടെ ചിത്രീകരണവും, പിന്നണിയില്‍ വിദഗ്ദ്ധമായി ഇടചേര്‍ത്തിരിക്കുന്ന മന്ത്രധ്വനികളും പ്രേക്ഷകനെ ആത്മീയതയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. ആത്മീയമായ പ്രണയത്തിലേക്ക്, നായികയുടെ ലൌകികപ്രണയം കടന്നു കയറുകയാണ്. ഇവതമ്മിലുള്ള അന്തരം ഒരേ സമയം നേര്‍ത്തതും, വളരെ അകലമുള്ളതുമാണെന്ന് പ്രേക്ഷകനെ മനസിലാക്കുന്നതില്‍ ചിത്രം വിജയിച്ചിരിക്കുന്നു.
വിപ്ലവവും ഫാന്റസിയും, ഇവ തമ്മില്‍ എന്തു ബന്ധം എന്നു ചോദിച്ചാല്‍, മേളയില്‍ പങ്കെടുത്ത ഒരു പ്രേക്ഷകനോടാണ് ചോദ്യമെങ്കിലയാള്‍ പറയും ‘പാന്‍സ് ലാബിറിന്ത്’ എന്ന്. വിപ്ലവഭൂമിയും സ്വപ്നലോകവും ഇടകലരുന്ന ഈ മെക്സിക്കന്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗള്ളിര്‍മോ ഡെല്‍ ടോറോ. ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് ചിത്രം പുരോഗമിക്കുന്നത്. പെണ്‍കുട്ടി അമ്മയോടൊപ്പം പട്ടാളക്കാരനായ രണ്ടാനച്ഛന്റെ സമീപമെത്തുന്നു. അവിടെ അവള്‍ക്കു മുന്നില്‍ ഒരു സ്വപ്നലോകം അനാവൃതമാവുന്നു. അതേ സമയം യഥാര്‍ത്ഥലോകത്ത് വിപ്ലവകാരികള്‍ പട്ടാളക്കാരോട് അവസാന ഏറ്റുമുട്ടലിന് തയ്യാറെടുക്കുകയാണ്. വിപ്ലവവും ഫാന്റസിയും വളരെ തന്മയത്വത്തോടെ സമന്വയിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തില്‍. വളരെ നല്ല രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന തിരക്കഥയും, മനോഹരമായ ചിത്രീകരണവുമാണ് ചിത്രത്തിന്റെ ജീവന്‍. കമ്പ്യൂട്ടര്‍ ഗ്രാഫിക്സിന്റെ അമിതമാവാതെയുള്ള ഉപയോഗവും ശ്രദ്ധേയമായി. എന്നാല്‍ ഈ പറഞ്ഞിരിക്കുന്നതിലപ്പുറമായി എന്തെങ്കിലും ഈ ചിത്രത്തിലുണ്ടോ എന്നു നോക്കിയാല്‍ നിരാശപ്പെടേണ്ടി വരും. വിപ്ലവം അല്പം നിസാരവല്‍കരിക്കപ്പെട്ടതുപോലെ അനുഭവപ്പെട്ടു. വിനോദമെന്ന നിലയ്ക്ക് സിനിമയെ കാണുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ കഴിയുന്ന ഒന്നായി മാത്രമേ ‘പാന്‍സ് ലാബിറിന്തി’നെ കാണുവാന്‍ കഴിയൂ.
‘സമ്മര്‍, വിന്റര്‍, ആട്ടം, സ്പ്രിംഗ്... ആന്‍ഡ് സമ്മര്‍’, ‘ദി ബോ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മേളയിലെ സ്ഥിരം പ്രേക്ഷകര്‍ക്ക് പരിചിതനായ സംവിധായകനാണ് കിം കി ഡുക്. ‘ടൈം’ എന്ന ചിത്രമായിരുന്നു ഇത്തവണ അദ്ദേഹത്തിന്റേതായി മേളയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. കാമുകന് തന്റെ മുഖം മടുത്തുവെന്നു കരുതുന്ന കാമുകി പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം മാറ്റി കാമുകനുമുന്നില്‍ മറ്റൊരാളായി പ്രത്യക്ഷപ്പെടുന്നു. കാര്യം ഗ്രഹിക്കുന്ന കാമുകന് ഇതിനോട് മാനസികമായി പൊരുത്തപ്പെടുവാന്‍ സാധിക്കുന്നില്ല. തുടര്‍ന്ന് അയാളും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുന്നു. കാമുകിയ്ക്ക് പുതിയ മുഖത്തിലുള്ള തന്റെ കാമുകനെ കണ്ടെത്തുവാന്‍ കഴിയുന്നില്ല. ഒടുവില്‍, ആരാലും അറിയപ്പെടാതിരിക്കുവാനായി, അവള്‍ വീണ്ടും മുഖം മാറുന്നു. കാമുകിയ്ക്ക് സ്വന്തം വ്യക്തിത്വത്തെയോ, ബാഹ്യരൂപത്തിനപ്പുറം അവര്‍ക്കിടയിലുള്ള സ്നേഹത്തെയോ തിരിച്ചറിയുവാന്‍ സാധിക്കുന്നില്ല; ഒടുവില്‍ തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്യുന്നു.കിം കി ഡുക് ചിത്രങ്ങളുടെ ഒരു പ്രധാന ആകര്‍ഷണീയതയാണ്, ചിത്രങ്ങളിലൂടെ അദ്ദേഹം പറയാതെ പറയുന്ന കാര്യങ്ങള്‍, അവ സ്വാഭാവികമായിത്തന്നെ ഉരുത്തിരിയാറുമുണ്ട്. എന്നാല്‍ ‘ടൈ’മില്‍ ആ സ്വാഭാവികത നഷ്ടപ്പെട്ടതുപോലെ തോന്നി. ചിത്രത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാല്‍, തനിക്കു പറയുവാനുള്ള കാര്യങ്ങള്‍ തിരുകിക്കയറ്റുവാനായി കഥയില്‍ അനാവശ്യ തിരിവുകള്‍ കൊണ്ടുവന്നതായും അനുഭവപ്പെട്ടു. എന്നാല്‍ കിം കി ഡുക്ക് ചിത്രങ്ങളുടെ മറ്റു സവിശേഷതകള്‍ ‘ടൈ’മിലും കൈമോശം വന്നിട്ടില്ല. കാമുകീകാമുകന്മാര്‍ സ്ഥിരമായി എത്തുന്ന ദ്വീപിലെ ബിബങ്ങളെയും മറ്റും എത്ര വിദഗ്ദ്ധമായാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്! മൊത്തത്തില്‍ നോക്കുമ്പോള്‍ കിം കി ഡുക്കിന്റെ കഴിഞ്ഞ ചിത്രങ്ങള്‍ കണ്ടിട്ടുള്ള ഒരു പ്രേക്ഷകന്റെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുവാന്‍ ‘ടൈമി’ന് കഴിയുമെന്നു തോന്നുന്നില്ല.
ഇറാനിയന്‍ ചിത്രമായ ‘അണ്‍ഫിനിഷ്ഡ് സ്റ്റോറീസ്’, ബള്‍ഗേറിയയില്‍ നിന്നുമുള്ള ‘മങ്കീസ് ഇന്‍ വിന്റര്‍’, ചൈനീസ് ചിത്രമായ ‘ലോസ്റ്റ് ഇന്‍ ബീജിംഗ്’, റഷ്യയില്‍ നിന്നുമുള്ള ‘അലക്സാണ്ട്ര’ എന്നീ ചിത്രങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തിയവയാണ്. കൂടുതല്‍ നന്നാക്കുവാന്‍ സാധ്യതയുണ്ടായിരുന്നതായി തോന്നി ഇവയെല്ലാം. അര്‍ജന്റീനിയയില്‍ നിന്നുമുള്ള ‘ദി റിന്‍ഡ്’, ‘ഫോറിനര്‍’ തുടങ്ങിയ ചിത്രങ്ങള്‍ വളരെ നിരാശപ്പെടുത്തിയവയുടെ കൂട്ടത്തില്‍ പെടുന്നു. മേളയില്‍ ലോകസിനിമാവിഭാഗത്തില്‍ എനിക്ക് കാണുവാന്‍ സാധിക്കാഞ്ഞവയില്‍, നന്നെന്നു പറഞ്ഞുകേട്ട ചിത്രങ്ങളാണ് ‘മി മൈസെല്‍ഫ്’, ‘ബ്ലൈന്‍ഡ്’ തുടങ്ങിയവ. റിട്രോസ്പെക്ടീവുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ഹോമേജുകള്‍, ഇന്‍ഡ്യന്‍ സിനിമ ടുഡേ എന്നീ വിഭാഗങ്ങളില്‍ പ്രദര്‍ശിക്കപ്പെട്ട ചിത്രങ്ങളെക്കുറിച്ച് അടുത്ത ഭാഗത്തില്‍.
Keywords: 12th International Film Festival of Kerala, IFFK 2007, IFFK'07, Thiruvananthapuram, Trivandrum, Keralam, December, Films Screened, 4 Months 3 Weeks and 2 Days, Pans Labyrinth, Because of Love, Kim Ki Duk, Time, World Cinema, Unfinished Stories, Monkeys in Winter, Lost in Beijing, Alexandra, The Rind, Foreigner, Me Myself, Blind.
--
Subscribe to:
Posts (Atom)
















